പോസ്റ്റുകള്‍

ഏപ്രിൽ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കർത്താവിന്റെ അവതാരം

ഇമേജ്
സമയം : ഈസ്റ്റർ ദിനം സ്ഥലം : ചേട്ടന്റെ വീട് സന്ദർഭം : ഉച്ചയൂണ് കനത്തിൽ കഴിച്ചുകഴിഞ്ഞ് ടിവി കണ്ടുകൊണ്ട് വിശ്രമം കഥാപാത്രങ്ങൾ : അപ്പുണ്ണി (ചേട്ടന്റെ 10 വയസ്സുള്ള മകൻ), കൊച്ഛാ (അപ്പുണ്ണിയുടെ കൊച്ചച്ഛൻ) സ്റ്റാർ മൂവീസിൽ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്ന ഫാസ്റ്റ്  & ഫ്യൂരിയസ് ചിത്രങ്ങളിൽ ഏതോ ഒരു ഭാഗം ടിവിയിൽ ഓടുന്നു. മേശപ്പുറത്ത് പത്രങ്ങളും അതിന്റെ ഈസ്റ്റർ അനുബന്ധ പ്രത്യേക പതിപ്പുകളും കിടക്കുന്നു. കാർട്ടൂണ്‍ വച്ചു കൊടുക്കാതെ ഇംഗ്ലീഷ് പടം വച്ചതിന്റെ നീരസത്തിൽ ടിവിയിൽ ശ്രദ്ധിക്കാതെ വെറുതെ നോക്കി മാത്രം ഇരിക്കുന്ന അപ്പുണ്ണി. മസിൽകാറുകളുടെ ഇരമ്പം ആസ്വദിച്ച് സിനിമയിൽ മുഴുകിയിരിക്കുന്ന കൊച്ഛാ. അലക്ഷ്യമായി ഇരിക്കുന്നതിനിടയിൽ ഈസ്റ്റർ പ്രത്യേകപതിപ്പിലെ യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് ചിത്രം കണ്ടുകൊണ്ട് അപ്പുണ്ണി : "യേശുവിന്റെ കൈ എന്താ മുറിഞ്ഞിരിക്കുന്നത് ?" കൊച്ഛാ : "അത് യേശുവിനെ കുരിശിൽ തറയ്ക്കുമ്പോൾ മുറിഞ്ഞതാ." അപ്പുണ്ണി : "കുരിശിലേറ്റുമ്പോൾ യേശു ഇങ്ങനെ വലിയ കുപ്പായം അല്ലാരുന്നല്ലോ ഇട്ടിരുന്നത്? " അപ്പുണ്ണി കണ്ടിട്ടുള്ള ക്രൂശിതമായ ക്രിസ്തുവിന്റെ ചിത്ര

ഞാൻ

ഇമേജ്
ഈ ഞാനല്ല ഞാൻ. കണ്‍കെട്ടാണ് ഞാൻ. കാണാത്തതാണ് ഞാൻ. കാണിക്കാത്തതാണ് ഞാൻ. ചിരിക്കുന്ന ചിത്രവും രസിക്കുന്ന ആഘോഷവും കിട്ടുന്ന ആശംസകളും പറഞ്ഞുകേൾക്കുന്ന നല്ലതും വാഴ്ത്തപ്പെടുന്ന നന്മയും ഒന്നും എന്റേതല്ല. അതൊന്നും ഞാനല്ല. ഭയമാണ് ഞാൻ ക്രോധമാണ് ഞാൻ ചതിയാണ് ഞാൻ സ്വാർഥതയാണ് ഞാൻ എന്നെ കാത്തിരിക്കരുത് എന്നെ സ്നേഹിക്കരുത് എനിക്കായി പ്രതീക്ഷിക്കയുമരുത് കാരണം ഞാൻ എനിക്ക് മാത്രമുള്ളതാണ്. എനിക്ക് സുഹൃത്തുക്കളില്ല എനിക്ക് ഉറ്റവരില്ല എനിക്ക് പ്രേയസിമാരുമില്ല എനിക്ക് ഞനൊഴികെയാരുമില്ല.

ഒരു കല്യാണം കൂടിയ കഥ (രചന: അനീഷ്‌ കൊടുങ്ങല്ലൂർ)

ഇമേജ്
വാസുവിന്റെ പിറന്നാൾ ദിനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം പിറന്നാൾ ആശംസകൾ കൊണ്ട് നിറഞ്ഞ സമയത്ത് ആശംസിക്കാൻ മറന്നു പോയ അപ്പക്കാള എഴുതിയ ഒരു പഴയ ഓർമ്മക്കുറിപ്പ്‌ ആണ് ഇത്. അവന്റെ തന്നെ ഭാഷയിൽ താഴെ ക്വോട്ട് ചെയ്യുന്നു. "വാസു ഗ്രൂപ്പിൽ എല്ലാവർക്കും നന്ദി പറഞ്ഞപ്പോൾ ആണ് അവന് ഞാൻ ഹാപ്പി ബർത്ത്ഡേ പറഞ്ഞില്ല എന്നോർത്തത്. അപ്പോൾ പിന്നെ ഒരു വാസു കഥയോട് കൂടി ആകാം ആശംസകൾ എന്ന്  കരുതി. ഈ കഥ എന്ന് പറയുമ്പോൾ പലതും ഉണ്ട്... അട്ടയും വാസുവും, തൊരപ്പനും വാസുവും പിന്നെ MG യൂണിവേർസിറ്റി സർട്ടിഫികറ്റും അങ്ങനെ പലതും. എന്നാലും ഞാനും വാസുവും കൂടി ഒരു കല്യാണത്തിന് പോയ കഥയാണ്‌ ഇവിടെ പറയുന്നത്. ഞാൻ അങ്ങനെ വലുതായി എഴുതുന്ന വ്യക്തി അല്ല, അത് കൊണ്ട് തെറ്റ് പറ്റിയാൽ ഒന്ന് ക്ഷമിച്ചേക്കണം. ഞങ്ങളുടെ B.Tech കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കാലം. നാല് കൊല്ലം കൊണ്ട് പഠിച്ച സംഭവം വച്ച് ചായക്കടയിൽ പോലും ജോലി  കിട്ടില്ല എന്ന് ഏകദേശം മനസ്സിലായി വരുന്നു. ഈ സമയത്ത് ആണല്ലോ കൂടെ പഠിച്ച പെണ്‍പിള്ളേർ അവരുടെ ജീവിതം ധന്യമാക്കി മാംഗല്യം കഴിക്കുന്നത്. ഞങ്ങൾ കുറേപ്പേർ അന്ന് വിളിച്ച എല്ലാ കല്യാണത്തിനും പോയി ഹാജർ കൊടുക്കുന്ന സമയം