പോസ്റ്റുകള്‍

ഒരു ഫേസ്ബുക് ചതി

ഇമേജ്
ആ നാല് വരി കവിത അവന്റെ ഉള്ളിൽ നിറഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി. ഫേസ്‌ബുക്കിലൂടെ അതിനെ പുറത്തേക്ക് കൊണ്ട് വരണമെന്ന് വിചാരിക്കുന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ വിചാരങ്ങളെ കുറിച്ചുള്ള വിചാരം അവനെ തടഞ്ഞു. മറ്റുള്ളവരുടെ ചിന്തകളെ കുറിച്ചുള്ള ചിന്തകൾ മിക്കവരുടെയും ജീവിതത്തിലെന്ന പോലെ ഇവന്റെ ജീവിതത്തിലും നഷ്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒടുവിൽ രണ്ടും കൽപ്പിച്ചു അത് ഫേസബുക്കിലേക്ക്പകർത്താൻ തന്നെ അവൻ തീരുമാനിച്ചു. അങ്ങനെ ആദ്യമായവൻ തനിക്കേറെ പ്രിയങ്കരമായ ആ വരികൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പുതുതായി ജന്മം നൽകിയ കുഞ്ഞിനെ ഒരമ്മ നോക്കുന്നത് പോലെ അവൻ ആ പോസ്റ്റിലേക്ക് നോക്കിക്കൊണ്ടിരുന്നു. ലൈക്കുകൾ കുന്നുകൂടും എന്നാ പ്രതീക്ഷ അവന്റെ മനസ്സിൽ കുന്നുകൂടി. പക്ഷെ പ്രതീക്ഷകൾ എല്ലാം തെറ്റി. സമയം ഏറെ കഴിഞ്ഞിട്ടും കിട്ടിയത് പഞ്ചായത്ത് പൈപ്പിൽ നിന്നും വന്ന വെള്ളം പോലെ വളരെ കുറച് ലൈക്കുകൾ. മനസ്സിലെ പ്രതീക്ഷയുടെ കുന്നുകളിൽ നിരാശയുടെ മൂടൽ മഞ് നിറഞ്ഞു. പിറ്റേ ദിവസം എടുത്തു നോക്കിയപ്പോഴാണ് ഒരു നോട്ടിഫിക്കേഷൻ കണ്ടത്. Nikhil nikkki commented on your post. ആകാംക്ഷയോടെ അവൻ കമന്റിലേക് നോക്കി. "ഇങ്ങള് എന്ത് വെറു...

എല്ലാ നിറങ്ങളും കറുപ്പല്ല,

ഇമേജ്
സായാഹ്ന പത്രത്തില്‍ ആ വാര്‍ത്ത വായിച്ചത് മുതല്‍ അയാളുടെ മനസ്സില്‍ ആശങ്ക നിറയാന്‍ തുടങ്ങിയിരുന്നു... കുറച്ചു ദിവസങ്ങളായ് ഒരു പയ്യന്‍ തന്റെ വീടിനെ ചുറ്റിപ്പറ്റി നടക്കുന്നതു അയാള്‍ ശ്രദ്ധിച്ചിരുന്നു. അയാള്‍ ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന സന്ധ്യ സമയങ്ങളിലും രാത്രിയിലും വീടിന്റെ പരിസരത്ത് അവനെ കാണാറുണ്ട്. ഇങ്ങോട്ട് താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എന്നതിനാല്‍ അയാള്‍ക്ക് ആളാരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവധിക്കാലം ആയതിനാല്‍ താനും അവളും രാവിലെ ഓഫീസിലേക്ക് പോയാല്‍ മോള്‍ വീട്ടില്‍ തനിച്ചാണ്.. .ആലോചിച്ചപ്പോള്‍ മനസ്സിലേക്ക് വീണ്ടും ആശങ്ക ഇരച്ചു കയറാന്‍ തുടങ്ങി. വീട്ടിലെ ലാന്ഡ് ഫോണിലേക്ക് വിളിച്ചിട്ടാണെങ്കില്‍ കിട്ടുന്നുമില്ല. മോള്‍ക്ക് ഒരു മൊബൈല്‍ വാങ്ങിച്ച് കൊടുക്കാഞ്ഞത് മണ്ടത്തരമായെന്ന് അയാള്‍ക് തോന്നി. ബസ്സില്‍ അയാള്‍ക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എത്രയും വേഗം വീട്ടില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അയാള്‍ക്ക്. അയാള്‍ വീട്ടിലെത്തിയപ്പോള്‍ വരാന്തയില്‍ തന്നെ മകള്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് അയാള്‍ക്ക് ആശ്വാസമായത്. "അച്ഛന്‍ ഇന്ന് ലേറ്റ് ആയോ? അ...

സമത്വം

ഇമേജ്
ഉച്ചക്ക് 2:15 നു കോഴിക്കോട് നിന്നും കണ്ണൂരേക്ക് ഒരു പാസഞ്ചര്‍ ട്രെയിന്‍ ഉണ്ട്. എല്ലാ ദിവസും രവിലത്തെ ക്ലാസ്സ് കഴിഞ്ഞു ആ ട്രെയിനിലാണ് വീട്ടിലേക്ക് മടങ്ങാറ്.സ്റ്റേഷനാണോ എന്നു തോന്നിപ്പോകുന്ന സ്റ്റേഷനുകളില്‍ പോലും നിര്‍ത്തി പതിഞ്ഞ താളത്തിലുള്ള ഉച്ച നേരത്തെ ആ യാത്ര ആസ്വാദ്യകരമാണ് അന്നും പതിവ് പോലെ ക്ലാസ്സ് കഴിഞ്ഞു ഞാന്‍ ട്രെയിനില്‍ കയറി. ആളൊഴിഞ്ഞ ഒരു കൂപ്പയില്‍ ജനാലയുടെ അരികിലായ് ഇരുന്നു. അതാകുമ്പോള്‍ കുറച്ചു സമയം പുറംലോക കാഴ്ചകളും അത് കഴിഞ്ഞു കാറ്റിന്റെ തലോടലാല്‍ സ്വപ്ന ലോക കാഴ്ചകളും കാണാം. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയം ഉണ്ട് കയ്യിലിരിക്കുന്ന പത്രം നിവര്‍ത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട കോടതി വിധിയുടെ വര്‍ത്തകളാണ് പത്രത്തില്‍ നിറഞ്ഞിരിക്കുന്നത്.....ശബരിമലയിലെ സ്ത്രീ പ്രവേശനം സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ള പുതിയ ചുവടു വെപ്പത്രേ. "സ്ത്രീ പുരുഷ സമത്വം സര്‍വ മേഖലയിലും" എന്ന എഡിറ്റോറിയല്‍ വായിച്ചു തുടങ്ങിയപ്പോഴാണ് എന്റെ മുന്‍പിലായ് 2 പെണ്‍ കുട്ടികള്‍ വന്നിരുന്നത്. സൌന്ദര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അതില്‍ ഒരാള്‍. പ്രണയ ദാരിദ്ര്യം അനുഭവിക്കുന്ന ഏ...

സാറ് ഡോക്ടറാ അല്ലേ !

ഇമേജ്
ചെങ്ങന്നൂർ കോളേജിന്റെ ആ ഓടിട്ട കെട്ടിടത്തിന്റെ വരാന്തയിൽ വരാന്തയിൽ ചിന്താഗാത്രനായി നിൽക്കുന്ന കമ്പോസർ ശിശുവിനെ ആ ശബ്ദം ഉണർത്തി. "എന്താ പേര്?" "പി പി ശിശു. നിന്റെയോ?" "ലൂക്കോച്ചൻ. പുതിയ അഡ്മിഷൻ ആണോ" ശി: "അതെ. നമ്മൾ ഒരേ ക്ലാസ്സിൽ ആണല്ലേ!" ലൂ: "അതെ. ഇനി രണ്ടു കൊല്ലം നമുക്ക് തകർക്കാമെന്നേ." ശി: "ഓ" ( മുടിഞ്ഞ പഠിപ്പിസ്റ്റ് ആണെന്ന് തോന്നുന്നു, കണ്ണട ഒക്കെ ഉണ്ടല്ലോ. എന്തായാലും കാര്യമായി കുറച്ച് കാര്യവിവരമുള്ള ഒരാളുടെ കൂടെ പഠിച്ചാലേ രക്ഷപെടാൻ സാധിക്കൂ) ലൂ: "എന്താ ആലോചിക്കുന്നത് ?" ശി: "ഏയ്‌, ഒന്നുമില്ല" ലൂ: "ഞാൻ വന്നപ്പോഴേ ശ്രദ്ധിക്കുന്നതാ. ആ മുറി പ്രിൻസിപ്പാളിന്റേത് ആണോ?", അടുത്തുള്ള ആ മുറി ചൂണ്ടിക്കാട്ടി ലൂക്കോച്ചൻ ചോദിച്ചു. ശി: "അതെന്നാ തോന്നുന്നത്." ലൂ: "എന്താ സാറിന്റെ പേര്?" ശി: "എനിക്ക് അറിയില്ല. നമുക്ക് ആരോടേലും ചോദിക്കാം." ലൂ: "ഏയ്‌ അത് വേണ്ട, നമുക്ക് അല്ലാതെ കണ്ടുപിടിക്കാം." ശി: "അതെങ്ങനെ?" ലൂ: "സാറിന്റെ റൂമി...

വിജനതയിൽ

ഇമേജ്
പോകും വഴിയെല്ലാം വിജനമത്രേ അവൾ പോകും വഴിയെല്ലാം വിജനമത്രേ! അരയാലിന്റെ പിന്നിലൊളിച്ചിരുന്ന, അവളെ തിരയുന്നൊരെൻ കണ്ണുകൾ കണ്ടുകാണില്ല. അതോ അങ്ങനെയൊരു കണ്ണുകളെ അവൾ തിരഞ്ഞുകാണില്ലെന്നാണോ! പതിനാറിന്റെ പവിത്രത അങ്ങനെയൊരു തിരച്ചിൽ നടത്തിക്കാണില്ല എന്നാണോ? നിറമെഴുന്നൊരു പതിനേഴിൻ പരിണയം അവൾ കണ്ണുകളിൽ ഒളിപ്പിച്ചിരുന്നു. പോകും വഴി പിൻതുടർന്നൊരെൻ പാദമുദ്രകൾ പിന്നിലേക്ക് നോക്കാത്ത അവൾ കണ്ടതുമില്ല. അതോ മറവിയിലേക്ക് നടന്നകലാൻ കൊതിച്ച മനം തിരിഞ്ഞുനോക്കുന്നത് വിലക്കിയതോ! പാവാടയിൽ നിന്ന് പതിനെട്ടിന്റെ അരസാരിയിലേക്ക് മാറിയപ്പോഴും നോക്കകലം ദൂരെ മാത്രമായിട്ടും കാണാതെ പോയെൻ വിടർന്ന മിഴികൾ. പ്രതീക്ഷയാൽ വിടർന്ന മിഴികൾ പ്രണയത്താൽ വിടർന്ന മിഴികൾ എന്റെ സ്വപനങ്ങളാൽ വിടർന്ന മിഴികൾ. കൌമാരം തീരുന്ന പത്തൊൻപതിൽ, പിന്നിട്ട വഴികളിലൊന്നും കണ്ടുമുട്ടാതെ നോക്കകലം വിട്ട് കയ്യകലം അടുത്തെത്തിയിട്ടും നോക്കാതെ പോയി നീ എൻ ചുവന്ന മിഴികൾ. ചോര പൊടിഞ്ഞ് തുടങ്ങിയിരുന്നൊരെൻ നനഞ്ഞ മിഴികൾ. വിരഹത്തിന്റെ ചോര പൊടിഞ്ഞ മിഴികൾ. യൗവ്വനത്തിന്റെ ഇരുപതാമാണ്ടിൽ സുമംഗലിയുടെ തിരുന്നാളിന് പ്രാർഥനകൾ ഒക്കെയും...

പോളിയും പോളിടെക്നിക്കും

ഇമേജ്
പ്രേമിക്കുന്നതിനേക്കാൾ പാടാണ്  പ്രേമത്തിന് ടിക്കറ്റ്‌ കിട്ടാൻ. പ്രേമത്തിന് കണ്ണും കാതും മാത്രം അല്ല, പ്രേമത്തിന് ടിക്കറ്റും ഇല്ലത്രേ ! പ്രേമം സിനിമ കാണാൻ ടിക്കറ്റ്‌ കിട്ടാത്ത ഒരു ആരാധകന്റെ വാചകങ്ങളാണിത്. പ്രേമം എന്ന സിനിമ അത്ര വലിയ എന്തോ ഒരു സംഗതി ആണെന്നാണ്‌ ഈയുള്ള ദിവസങ്ങളിൽ ഇന്റർനെറ്റ്‌ പരത്തുന്ന ആർക്കും തോന്നുന്നത്. സംഗതി വലിയ സംഗതി ആണെന്ന് തന്നെ ആണ് പലരും പറഞ്ഞ അഭിപ്രായവും. നിരൂപണങ്ങളും സ്റ്റാറ്റസ് അപ്ഡേറ്റുകളും വായിച്ചിട്ട് അങ്ങനെ തന്നെയാണെന്ന് തോന്നുന്നുമുണ്ട്. ആലുവാപ്പുഴയുടെ തീരത്തെ ആ ചുരുളൻ മുടി (ചുരുളൻ മുടി എന്നതിനേക്കാൾ ബ്രഷ് മുടി എന്നതാവും ശരി!) പലരുടെയും സൗന്ദര്യസങ്കല്പങ്ങൾ തന്നെ മാറ്റിമറിച്ചു എന്ന് പറയുന്നതാവും ശരി. പ്രേമവും പ്രേമത്തിന് നിരൂപണങ്ങളും ഒന്നും അല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ സിനിമ കാണാതെ നിരൂപണം നടത്തുന്ന സിംഹഭാഗം വരുന്ന നിരൂപകരിൽ പെടുന്നവനും അല്ല ഈയുള്ളവൻ. പോളിയാണ് വിഷയം, നിവിൻ പോളി. നിവിൻ പോളി എന്ന നടൻറെ ഏതാണ്ട് എല്ലാ സിനിമകളും കണ്ട ഒരു പ്രേക്ഷകൻ ആണ് ഈയുള്ളവൻ. പോളി നല്ലൊരു നടൻ ആണെന്ന് ഞാനും പറയും. പക്ഷേ ഈയടുത്ത ദ...

ഇന്നലെ ഇന്ന് നാളെ

ഇമേജ്
"ഇന്നലകളെ തിരികെ വരുമോ കനവിന്‍ അഴകേ പിറകെ വരുമോ ഒന്നു കാണാന്‍ കനവ്‌ തരുമോ കുടെ വരുവാൻ ചിറകു തരുമോ" കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സുന്ദരമായ വരികൾ. ഒരുപാട് ഗതകാലസ്മരണകളെ ഉണർത്തുന്ന വരികൾ. ഓർമ്മകൾ അങ്ങനെയാണ്. പലതും സുഖമുള്ളതാണ്‌, പലതും തിരകെ ലഭിക്കാൻ നമ്മൾ ആഗ്രഹിക്കുന്നതുമാണ്, ചുരുക്കം ചിലത് മറക്കാനും. ഓർമ്മകൾ തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്നതും പഴയകാലത്തെ സ്നേഹിക്കുന്നതും തീവ്രമായ ഒരനുഭവമാണ്. ഗൃഹാതുരത്വം, അത് ഏറ്റവും സുന്ദരവും മനോഹരവുമായ അനുഭവം തന്നെ. ഓർമ്മകളുടെ തടവുകാരാണ് നമ്മൾ. ഓർമ്മകളെ താലോലിച്ച്, നഷ്ടനിമിഷങ്ങളിൽ നിർവൃതിയടയുന്നതിനിടെ പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒന്നുണ്ട്. ഇന്നിന്റെ സൗന്ദര്യം. ശരിക്കും ഒന്നാലോചിച്ചാൽ ഇന്നിന്റെ നല്ല നിമിഷങ്ങളെ നമ്മൾ നല്ലത് പോലെ ആസ്വദിക്കാതെ അത് ഓർമ്മകൾ ആയി മാറുമ്പോൾ അതിനെ ഓർത്ത് വേദനിക്കുന്നു, സന്തോഷിക്കുന്നു.  'ഓർമ്മകളും പഴയകാലവും ഒക്കെ നല്ലതായിരിക്കുന്നത് അത് കഴിഞ്ഞുപോയത്‌ കൊണ്ടാണ്.' ഓർമ്മകൾ മധുരതരമാണ്, എന്നാൽ അവ മധുരിക്കുന്നത് അവ ഓർമ്മകൾ മാറിയത് കൊണ്ടാണ്. ഇന്നത്തെ പല നല്ല നിമിഷങ്ങളേയും പലപ്പോഴും നമ്മൾ ശരിക്കും ആ...